ബെംഗളൂരു: ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെതിരെ (എച്ച്എംപിവി) മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഡിസംബറിൽ ജലദോഷം, ഐഎൽഐ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ ഗണ്യമായ കുറവ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈത്യകാലത്ത് ജലദോഷം, പനി, ശ്വാസകോശ സംബന്ധമായ അസുഖമാണ് കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എച്ച്എംപിവി വൈറസ് കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്നതാണ്. എന്നാൽ ഇതുവരെ അത്തരം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് എല്ലാവരും ശുചിത്വം പരിശീലിക്കാനും സോപ്പ്, വെള്ളം അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പനിയോ ചുമയോ തുമ്മലോ ഉള്ളവർ അസുഖം മാറുന്നത് വരെ വീട്ടിൽ തന്നെ തുടരാനും, തിരക്കുള്ള പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. രോഗബാധിതർ മതിയായ ജലാംശവും പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ടിഷ്യൂ പേപ്പറിൻ്റെ പുനരുപയോഗം, രോഗബാധിതരുമായി അടുത്തിടപഴകൽ, ടവ്വലുകൾ, ലിനൻ തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കണം. പൊതു ഇടങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, രോഗബാധിതരുടെ മുഖത്ത് സ്പർശിക്കുന്നത് കുറയ്ക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA | HMPV VIRUS
SUMMARY: Govt provides guidelines for HMPV virus in state
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…