ബെംഗളൂരു: എഞ്ചിനീയറിംഗ് സീറ്റുകൾ അനധികൃതമായി ബുക്ക് ചെയുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി. സുധാകർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വൻ റാക്കറ്റ് ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നഗരത്തിലെ ചില മുൻനിര കോളേജുകളിൽ സീറ്റ് ബുക്കിങ് വ്യാപകമാണ്. ഇതിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അർഹരായ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്ന പ്രവണതക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം..
കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) വഴി നടത്തിയ പ്രവേശന പ്രക്രിയയിൽ സിഇടി ക്വാട്ടയ്ക്ക് കീഴിലുള്ള സീറ്റുകൾ സർക്കാർ അനുവദിച്ചിട്ടും, നടപടിക്രമങ്ങൾക്കൊടുവിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കുന്നില്ലെന്ന് സർക്കാരിന് പരാതി ലഭിച്ചിരുന്നു. കോളേജുകൾ തന്നെ സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയ്ക്ക് കീഴിലേക്ക് മാറ്റിയതായി പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരിന്നു.
TAGS: KARNATAKA | ENGINEERING SEATS
SUMMARY: Seat-blocking in eng colleges, Minister suspects big racket involved, criminal case likely
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…