ബെംഗളൂരു: ഓട്ടിസം ബാധിച്ച മകളെ അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയാ കേസിൽ ദന്തഡോക്ടറായ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയും ചുമത്തി. സംപാഗിരാമനഗറിൽ നിന്നുള്ള ഡോ. ബി. സുഷമക്കെതിരെയാണ് (37l വിധി. നാല് വയസുകാരിയായ മകൾ ദ്യുതിയെയാണ് ഇവർ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം.
കളിക്കാനെന്ന വ്യാജന കുട്ടിയെ കൂട്ടി ബാൽക്കണിയിലേക്ക് കൊണ്ടുപോയ ശേഷം താഴേക്ക് എറിയുകയായിരുന്നു. കുട്ടി അബദ്ധത്തിൽ താഴേക്ക് വീണെന്നായിരുന്നു ഇവർ ആദ്യം ഭർത്താവിനോടും പോലീസിനോടും പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു.
പിന്നീടുള്ള ചോദ്യം ചെയ്യലിൽ സുഷമ കുറ്റം സമ്മതിച്ചു. ഓട്ടിസം ബാധിച്ചതിനാൽ മകളെ ഒഴിവാക്കാൻ വേറെ വഴി ഇല്ലായിരുന്നുവെന്ന് സുഷമ പോലീസിനോട് പറഞ്ഞു. 2022 ജൂലൈ 20നും കുട്ടിയെ മജസ്റ്റിക്കിൽ ഉപേക്ഷിക്കാൻ സുഷമ ശ്രമിച്ചിരുന്നു. എന്നാൽ ഭർത്താവ് പോലീസിന്റെ സഹായത്തോടെ മകളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
TAGS: BENGALURU | MURDER
SUMMARY: Bengaluru dentist gets life term for killing autistic daughter
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…