ബെംഗളൂരു: റാപിഡോ ഉൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ സർക്കാരിനോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. അടുത്ത ആറ് ആഴ്ചക്കകം സേവനം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. റാപ്പിഡോ, ഉബർ, ഒല, മറ്റ് ബൈക്ക് ടാക്സി അഗ്രഗേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി ഓപ്പറേറ്റർമാർക്ക് നിർദേശം ബാധകമാണെന്ന് ജസ്റ്റിസ് ബി. എം. ശ്യാം പ്രസാദ് പറഞ്ഞു.
ബൈക്ക് ടാക്സി പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിന് മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്. കൃത്യമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതുവരെ ഇത്തരം വാഹനങ്ങൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനോ, കോൺട്രാക്ട് കാരേജ് പെർമിറ്റുകൾ നൽകാനോ ഗതാഗത വകുപ്പിന് സാധിക്കില്ല. കൂടാതെ ഇത്തരം സേവനങ്ങൾ തുടരാൻ അനുവദിക്കുന്നതിന് മുമ്പ് നിയന്ത്രണ വ്യക്തത അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court orders cancellation of Rapido, other bike taxi services in state within 6 weeks
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…