ബെംഗളൂരു: ബെംഗളൂരുവിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ 21 മരങ്ങൾ കടപുഴകി. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രിയോടെ ശക്തമായ മഴയാണ് ലഭിച്ചത്. 59 റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു.
നിലവിൽ മഴ പെയ്യുമ്പോഴെല്ലാം നഗരത്തിൽ മരം കടപുഴകി വീഴുന്നത് സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബുധനാഴ്ച മാത്രം എല്ലാ സോണുകളിൽ നിന്നും മരം പൊട്ടിവീണതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ട്. വീണ മരങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മാത്രം മരം കടപുഴകി വീണതുമായി ബന്ധപ്പെട്ട് മൊത്തം 983 പരാതികളാണ് ലഭിച്ചത്. റോഡുകളിൽ മരങ്ങളോ കൊമ്പുകളോ വീണാൽ 1533 എന്ന നമ്പറിൽ അറിയിക്കാൻ ബിബിഎംപി നിർദേശിച്ചു.
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…
തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…