ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ തദ്ദേശീയ സംവരണ ബില്ലിനെതിരെ പ്രതികരിച്ച് ബെംഗളൂരു സംരംഭകർ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 50-75 ശതമാനം കന്നഡക്കാരെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുന്നതാണ് പുതിയ സംവരണ ബിൽ. ബിൽ ബെംഗളൂരു സംരംഭകർക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും ആഗോള എംഎൻസികളും പ്രവർത്തിക്കുന്ന ബെംഗളൂരു നഗരത്തിൽ കന്നഡിഗ സംവരണ ബിൽ നടപ്പിലാക്കിക്കൊണ്ട് സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് സംരംഭകർ വ്യക്തമാക്കി. സൗഹൃദപരമായതും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതുമായ നഗരം എന്ന ബെംഗളൂരുവിന്റെ വിശേഷണത്തെ ഇല്ലാതാക്കുന്നതാണ് കർണാടക സർക്കാരിന്റെ പുതിയ ബില്ലെന്നും സ്ഥാപന ഉടമകൾ ചൂണ്ടിക്കാട്ടി.
ബില്ലിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനും കഴിയില്ല. സംരംഭകരുമായോ സ്ഥാപന ഉടമകളുമായോ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് ഇത്തരമൊരു ബിൽ സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ബിൽ നടപ്പിലാക്കുകയാണെങ്കിൽ ബിസിനസ് ഹൈദരാബാദിലേക്കോ ഗുരുഗ്രാമിലേക്കോ മാറ്റാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നും സംരംഭകർ വ്യക്തമാക്കി.
TAGS: KARNATAKA | RESERVATION BILL
SUMMARY: Industrialists oppose new reservation bill proposed by karnataka govt
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…