ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ തദ്ദേശീയ സംവരണ ബില്ലിനെതിരെ പ്രതികരിച്ച് ബെംഗളൂരു സംരംഭകർ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 50-75 ശതമാനം കന്നഡക്കാരെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുന്നതാണ് പുതിയ സംവരണ ബിൽ. ബിൽ ബെംഗളൂരു സംരംഭകർക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും ആഗോള എംഎൻസികളും പ്രവർത്തിക്കുന്ന ബെംഗളൂരു നഗരത്തിൽ കന്നഡിഗ സംവരണ ബിൽ നടപ്പിലാക്കിക്കൊണ്ട് സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് സംരംഭകർ വ്യക്തമാക്കി. സൗഹൃദപരമായതും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതുമായ നഗരം എന്ന ബെംഗളൂരുവിന്റെ വിശേഷണത്തെ ഇല്ലാതാക്കുന്നതാണ് കർണാടക സർക്കാരിന്റെ പുതിയ ബില്ലെന്നും സ്ഥാപന ഉടമകൾ ചൂണ്ടിക്കാട്ടി.
ബില്ലിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനും കഴിയില്ല. സംരംഭകരുമായോ സ്ഥാപന ഉടമകളുമായോ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് ഇത്തരമൊരു ബിൽ സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ബിൽ നടപ്പിലാക്കുകയാണെങ്കിൽ ബിസിനസ് ഹൈദരാബാദിലേക്കോ ഗുരുഗ്രാമിലേക്കോ മാറ്റാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നും സംരംഭകർ വ്യക്തമാക്കി.
TAGS: KARNATAKA | RESERVATION BILL
SUMMARY: Industrialists oppose new reservation bill proposed by karnataka govt
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…