ബെംഗളൂരു : കുടകിലെ സ്വകാര്യ എസ്റ്റേറ്റിന് സമീപത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുകാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വിരാജ്‌പേട്ട് അമ്മതിക്ക് സമീപം ഹച്ചിനാട് ഗ്രാമത്തിലെ ഒണ്ടിയങ്ങാടിയിൽ തടാകത്തിലെ ചെളിയിൽ മുങ്ങിയാണ് ഒരുകാട്ടാന ചരിഞ്ഞത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്നുപോയതാണെന്നാണ് നിഗമനം. ചെരിഞ്ഞ കൊമ്പനാനയ്ക്ക് ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു.
മറ്റൊന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗോണിക്കുപ്പ അർവതൊക്കുലുവിലെ കാപ്പിത്തോട്ടത്തിലാണ് മറ്റൊരാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ്സുള്ള കാട്ടാനയാണ് ചരിഞ്ഞത്. ഡിസിഎഫ് ജഗനാഥ് സംഭവസ്ഥലം സന്ദർശിച്ചു. വൈദ്യുതിത്തൂണിൽനിന്ന് ഷോക്കേറ്റാണ് മരണമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച കുടക് വിരാജ്‌പേട്ട് കെടമുല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പഴങ്കാലയില്‍ നിർമാണത്തിലുള്ള കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞിരുന്നു.
<BR>
TAGS : KODAGU | MADIKKERI | ELEPHANT
SUMMARY : Two elephants found dead in Kodagu
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…