ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് സംസാര ശേഷിയില്ലാത്ത ആറ് വയസുകാരനെ അമ്മ പുഴയിലേക്ക് തള്ളിയിട്ടു. ഉത്തര കന്നഡ ദണ്ഡേലി സ്വദേശി സാവിത്രിയാണ് (26) മകനെ മുതലകളുള്ള പുഴയിലേക്ക് തള്ളിയിട്ടത്.
മകൻ്റെ ആരോഗ്യാവസ്ഥയെച്ചൊല്ലി സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് വീണ്ടും ഇരുവരും തമ്മിൽ ഇതേ വിഷയത്തിൽ വഴക്കുണ്ടായിരുന്നു. ഇതേതുടർന്നു സാവിത്രി കുട്ടിയേയും കൂട്ടി പുഴയ്ക്ക് സമീപം പോകുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
കുട്ടിയെ കൂട്ടിക്കൊണ്ടിപോയ സാവിത്രി ഒറ്റയ്ക്ക് തിരികെ വന്നത് കണ്ട് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തി ചോദ്യം ചെയ്തതോടെ കുട്ടിയെ പുഴയിൽ എറിഞ്ഞ കാര്യം സാവിത്രി സമ്മതിക്കുകയായിരുന്നു. നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാൻ തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ, ഗുരുതരമായ പരുക്കുകളോടെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തതായി പോലീസിന് അറിയിച്ചു.
കുട്ടിയുടെ ശരീരത്തിലുടനീളം കടിയേറ്റ പാടുകളുണ്ട്. കൂടാതെ കുട്ടി ഒരു കൈയും നഷ്ടപ്പെട്ടിട്ടുണ്ട്. പുഴയിലേക്ക് വീണ കുട്ടിയെ മുതല ആക്രമിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…