ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റിൽ അകപ്പെട്ട ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിലായി. തുമകുരു സ്വദേശികളായ രാമകൃഷ്ണ (53), ഹനമന്ത രാജു (45), മഹേഷ് യു.ഡി (39), മുബാറക് (44), മെഹബൂബ് ഷെരീഫ് (52), പൂർണിമ (39), സൗജന്യ (48) എന്നിവരാണ് പിടിയിലായത്. പൂർണിമ താലൂക്ക് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സൗജന്യ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്.
പ്രതികൾ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്നതിനായി ആശുപത്രികളിൽ നിന്നും മറ്റുമായി നവജാതശിശുക്കളെ മോഷ്ടിക്കും. പിന്നീട് ഇവരെ 10,000 മുതൽ ഒരു ലക്ഷം രൂപയ്ക്ക് വരെ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ വിറ്റ ആറ് കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ജൂൺ 9ന് ഗുബ്ബി താലൂക്കിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ 11 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനെ ചില അക്രമികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ദമ്പതികൾ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷിക്കാൻ ജില്ലാ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രാമകൃഷ്ണ, ഹനുമന്ത എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുനിഗലിലെ സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന മഹേഷ് പിടിയിലായി. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മറ്റൊരു പ്രതിയായ മുബാറക്കിനാണ് ഇവർ 1.75 ലക്ഷം രൂപയ്ക്ക് വിറ്റത്. പിന്നീടുള്ള അന്വേഷണത്തിൽ മുബാറക്കിനെ അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോയ 11 മാസം പ്രായമുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
റാക്കറ്റിൽ ഉൾപ്പെട്ട മെഹബൂബ് ഷെരീഫ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. പ്രതികൾ ഇതുവരെ വിറ്റ ഒമ്പത് കുട്ടികളിൽ ആറ് പേരെ മാത്രമാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
രക്ഷപ്പെടുത്തിയ കുട്ടികൾ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണെന്ന് പോലീസ് സൂപ്രണ്ട് (തുമകുരു) അശോക് കെ.വി. പറഞ്ഞു. പ്രതികളിൽ നിന്ന് തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറും 50,000 രൂപയും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
TAGS: KARNATAKA | CHILD TRAFFICKING
SUMMARY: Child trafficking busted in state, seven arrested
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…
മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…