Categories: KARNATAKATOP NEWS

കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി വി. സോമണ്ണ. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പ് ഏൽപ്പിച്ചാലും പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള പ്രതിബദ്ധത തനിക്കുണ്ടെന്ന് സോമണ്ണ പറഞ്ഞു.

പാർട്ടി നൽകിയ വിവിധ ഉത്തരവാദിത്തങ്ങൾ എല്ലായ്പോഴും നിറവേറ്റിയിട്ടുണ്ട്. അവരോടും തുമകൂരുവിലെ ജനങ്ങളോടും ബിജെപിയുടെയും ജെഡിഎസിൻ്റെയും പ്രവർത്തകർക്കും നേതാക്കളോടും സോമണ്ണ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗഹൃദപരമായ പെരുമാറ്റവും പാർട്ടി ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉപദേശവും തന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും സോമണ്ണ പറഞ്ഞു. മോദിയുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള തൻ്റെ സന്നദ്ധത ഊന്നിപ്പറഞ്ഞ സോമണ്ണ, സർക്കാർ ആനുകൂല്യങ്ങൾ എല്ലാ പൗരന്മാർക്കും തുല്യമായി എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുമകുരു ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ എസ്. പി.മുദ്ദഹനുമഗൗഡയ്‌ക്കെതിരെ 1,75,594 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോമണ്ണ വിജയിച്ചത്. 73 കാരനായ അദ്ദേഹം സംസ്ഥാനത്തെ മുൻ ബിജെപി സർക്കാരിൽ ഭവന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ തട്ടകമായ വരുണയിൽ നിന്നും സി. പുട്ടരംഗഷെട്ടിക്കെതിരെ ചാമരാജ് നഗറിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

1951 ജൂലൈ 20 ന് രാമനഗരയിലെ ദൊഡ്ഡമരവാടിയിൽ വീരണ്ണയുടെയും കെമ്പമ്മയുടെയും മകനായി സോമണ്ണ ജനിച്ചു. 1994-ൽ ജനതാദൾ ടിക്കറ്റിൽ ബിന്നിപേട്ടിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996-1999 കാലത്ത് ജയിൽ മന്ത്രിയായും ബെംഗളൂരു നഗരവികസന മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1999ൽ വീണ്ടും ബിന്നിപ്പേട്ടിൽ നിന്ന് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ മൂന്നാം തവണ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. പിന്നീട് 2008-ൽ ഗോവിന്ദരാജ് നഗർ മണ്ഡലത്തിലേക്ക് മാറി.

പിന്നീട് അദ്ദേഹം കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. 2010-2018 കാലഘട്ടത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 2018 മെയ് മുതൽ 2023 മെയ് വരെ ബിജെപിയെ പ്രതിനിധീകരിച്ച് ഗോവിന്ദരാജ് നഗറിൽ നിന്നുള്ള കർണാടക നിയമസഭയിലെ അംഗമായിരുന്നു സോമണ്ണ. ബിജെപി അധികാരത്തിലെത്തിയപ്പോൾ, അദ്ദേഹം ഹോർട്ടികൾച്ചർ – സെറികൾച്ചർ വകുപ്പ് മന്ത്രിയായും (2019-20) ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രിയായും (2021-23) സേവനമനുഷ്ഠിച്ചു.

TAGS: KARNATAKA| SOMANNA| POLITICS
SUMMARY: Heavy hearted with happiness responds newly inducted minister v somanna

Savre Digital

Recent Posts

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

34 minutes ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

1 hour ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

2 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

3 hours ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

3 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

4 hours ago