Categories: KARNATAKALATEST NEWS

കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി വി. സോമണ്ണ. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പ് ഏൽപ്പിച്ചാലും പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള പ്രതിബദ്ധത തനിക്കുണ്ടെന്ന് സോമണ്ണ പറഞ്ഞു.

പാർട്ടി നൽകിയ വിവിധ ഉത്തരവാദിത്തങ്ങൾ എല്ലായ്പോഴും നിറവേറ്റിയിട്ടുണ്ട്. അവരോടും തുമകൂരുവിലെ ജനങ്ങളോടും ബിജെപിയുടെയും ജെഡിഎസിൻ്റെയും പ്രവർത്തകർക്കും നേതാക്കളോടും സോമണ്ണ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗഹൃദപരമായ പെരുമാറ്റവും പാർട്ടി ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉപദേശവും തന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും സോമണ്ണ പറഞ്ഞു. മോദിയുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള തൻ്റെ സന്നദ്ധത ഊന്നിപ്പറഞ്ഞ സോമണ്ണ, സർക്കാർ ആനുകൂല്യങ്ങൾ എല്ലാ പൗരന്മാർക്കും തുല്യമായി എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുമകുരു ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ എസ്. പി.മുദ്ദഹനുമഗൗഡയ്‌ക്കെതിരെ 1,75,594 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോമണ്ണ വിജയിച്ചത്. 73 കാരനായ അദ്ദേഹം സംസ്ഥാനത്തെ മുൻ ബിജെപി സർക്കാരിൽ ഭവന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ തട്ടകമായ വരുണയിൽ നിന്നും സി. പുട്ടരംഗഷെട്ടിക്കെതിരെ ചാമരാജ് നഗറിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

1951 ജൂലൈ 20 ന് രാമനഗരയിലെ ദൊഡ്ഡമരവാടിയിൽ വീരണ്ണയുടെയും കെമ്പമ്മയുടെയും മകനായി സോമണ്ണ ജനിച്ചു. 1994-ൽ ജനതാദൾ ടിക്കറ്റിൽ ബിന്നിപേട്ടിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996-1999 കാലത്ത് ജയിൽ മന്ത്രിയായും ബെംഗളൂരു നഗരവികസന മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1999ൽ വീണ്ടും ബിന്നിപ്പേട്ടിൽ നിന്ന് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ മൂന്നാം തവണ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. പിന്നീട് 2008-ൽ ഗോവിന്ദരാജ് നഗർ മണ്ഡലത്തിലേക്ക് മാറി.

പിന്നീട് അദ്ദേഹം കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. 2010-2018 കാലഘട്ടത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 2018 മെയ് മുതൽ 2023 മെയ് വരെ ബിജെപിയെ പ്രതിനിധീകരിച്ച് ഗോവിന്ദരാജ് നഗറിൽ നിന്നുള്ള കർണാടക നിയമസഭയിലെ അംഗമായിരുന്നു സോമണ്ണ. ബിജെപി അധികാരത്തിലെത്തിയപ്പോൾ, അദ്ദേഹം ഹോർട്ടികൾച്ചർ – സെറികൾച്ചർ വകുപ്പ് മന്ത്രിയായും (2019-20) ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രിയായും (2021-23) സേവനമനുഷ്ഠിച്ചു.

TAGS: KARNATAKA| SOMANNA| POLITICS
SUMMARY: Heavy hearted with happiness responds newly inducted minister v somanna

Savre Digital

Recent Posts

പഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…

12 minutes ago

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി സവാദ് റിമാൻഡില്‍

തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…

2 hours ago

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും, കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…

2 hours ago

അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…

3 hours ago

പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ രാജി വെച്ചു

കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…

4 hours ago

അഹമ്മദാബാദ് വിമന ദുരന്തം; 232 പേരുടെ മൃതദേഹം വിട്ടുനല്‍കി, തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…

4 hours ago