ബെംഗളൂരു: പെൻഷൻ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലബുർഗി ആലന്തിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡ് ആണ് പിടിയിലായത്. പെൻഷൻ അനുവദിക്കുന്നതിനു അപേക്ഷ നൽകിയ അധ്യാപകനിൽ നിന്ന് 50,000 രൂപയാണ് ഒഫിസർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
അധ്യാപകൻ ഉടൻ ലോകായുക്തയെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്തയുടെ നിർദേശ പ്രകാരം പണം ഉദ്യോഗസ്ഥന് കൈമാറി. ഈ സമയം ലോകായുക്ത ഉദ്യോഗസ്ഥർ എത്തി ഹനുമന്തയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിനു മുമ്പും പലരിൽ നിന്നായി ഹനുമന്ത് കൈക്കൂലി വാങ്ങിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരു: സംസ്ഥാനത്ത് വിവിധജില്ലകളിലായി എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത പരിശോധന നടത്തി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി.…
ബെംഗളൂരു : എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ 24-ാം വാർഷികം തമ്മനഹള്ളി എസ്എൻഡിപി സ്കൂളിൽ നടന്നു. എസ്എൻഡിപി ദേവസ്വം സെക്രട്ടറി…
ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു…
വയനാട്: വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. വെള്ളരിമലയുടെ താഴ്‌വാരത്ത് നിന്നും ശക്തമായി വെള്ളമൊഴുകി വരുന്ന സാഹചര്യത്തില്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില…
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട്…