ബെംഗളൂരു: പെൻഷൻ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലബുർഗി ആലന്തിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡ് ആണ് പിടിയിലായത്. പെൻഷൻ അനുവദിക്കുന്നതിനു അപേക്ഷ നൽകിയ അധ്യാപകനിൽ നിന്ന് 50,000 രൂപയാണ് ഒഫിസർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
അധ്യാപകൻ ഉടൻ ലോകായുക്തയെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്തയുടെ നിർദേശ പ്രകാരം പണം ഉദ്യോഗസ്ഥന് കൈമാറി. ഈ സമയം ലോകായുക്ത ഉദ്യോഗസ്ഥർ എത്തി ഹനുമന്തയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിനു മുമ്പും പലരിൽ നിന്നായി ഹനുമന്ത് കൈക്കൂലി വാങ്ങിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം…
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം…
കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ…
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന്…
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും…
തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്കാണ്…