ബെംഗളൂരു: ചിക്കൊടിയിൽ ക്ഷേത്രമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ദേഹാസ്വാസ്ഥ്യം. കേരൂർ വില്ലേജിലെ ബാലുമാമ ക്ഷേത്രത്തിലെ മേളയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചയുടൻ തന്നെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ അന്നദാനവുമായി മേളയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഇരുന്നൂറോളം പേർക്ക് നൽകുകയായിരുന്നു.
30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും 10 പേർ കേരൂരിലെ പ്രാഥമിക കേന്ദ്രത്തിലും 15 പേർ യക്സംബ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…