ബെംഗളൂരു: ചിക്കൊടിയിൽ ക്ഷേത്രമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ദേഹാസ്വാസ്ഥ്യം. കേരൂർ വില്ലേജിലെ ബാലുമാമ ക്ഷേത്രത്തിലെ മേളയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചയുടൻ തന്നെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ അന്നദാനവുമായി മേളയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഇരുന്നൂറോളം പേർക്ക് നൽകുകയായിരുന്നു.
30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും 10 പേർ കേരൂരിലെ പ്രാഥമിക കേന്ദ്രത്തിലും 15 പേർ യക്‌സംബ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ…
തിരുവനന്തപുരം: എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ…
ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ വിജയനഗര ജില്ലയിലെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിൽ കോളേജ് അധ്യാപകനായ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാ സമാഹാരമായ 'ഗോഡ്സ് ഓൺ…
ബെംഗളൂരു: കേരളത്തിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവമടക്കമുള്ള കേസുകളിലെ അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയുടെ…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…