ബെംഗളൂരു: ചിക്കൊടിയിൽ ക്ഷേത്രമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ദേഹാസ്വാസ്ഥ്യം. കേരൂർ വില്ലേജിലെ ബാലുമാമ ക്ഷേത്രത്തിലെ മേളയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചയുടൻ തന്നെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ അന്നദാനവുമായി മേളയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഇരുന്നൂറോളം പേർക്ക് നൽകുകയായിരുന്നു.
30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും 10 പേർ കേരൂരിലെ പ്രാഥമിക കേന്ദ്രത്തിലും 15 പേർ യക്‌സംബ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…