ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് 13-കാരി ഉൾപ്പെടെ ആറ് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ. തുമകുരു മധുഗിരി ഗ്രാമത്തിൽ ജൂൺ 10ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ക്ഷേത്രമേളയ്ക്കിടെയായിരുന്നു സംഭവം. നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായത്. മേളയിൽ വിതരണം ചെയ്ത ടാങ്ക് വെള്ളത്തിൽ മലിനജലം കലർന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടത്.
അടുത്തിടെ, മൈസൂരുവിലെ കെ സലുണ്ടി ഗ്രാമത്തിലും സമാനമായി മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തു. അണുബാധയുടെ കാരണം കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്കും ജില്ലാ ഹെൽത്ത് ഓഫീസർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ജലവിതരണം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ടെന്നും ഇതിനെതിരെ പരിഹാര നടപടി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
TAGS: KARNATAKA| WATER
SUMMARY: Government orders probe into death by consuming contaminated water
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…