ബെംഗളൂരു: ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സർക്കാർ ഡോക്ടർമാർ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ജോലി ചെയ്യണമെന്നും, ഈ സമയം സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് തടയാൻ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ എല്ലാ സർക്കാർ ആശുപത്രികളുടെയും മേധാവികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇനി മുതൽ, ഡോക്ടർമാർ ഒരു ദിവസം നാല് തവണ ബയോമെട്രിക് സംവിധാനത്തിലൂടെ അവരുടെ ഹാജർ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ് എന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 9, ഉച്ചയ്ക്ക് 2, ഉച്ചയ്ക്ക് 3, വൈകുന്നേരം 4 എന്നീ സമയങ്ങളിൽ ഹാജർ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ശമ്പളം നൽകുക. ഇതിന് പുറമെ ഹുബ്ബള്ളി, മൈസൂരു, കലബുർഗി എന്നിവിടങ്ങളിലേക്ക് കാൻസർ പരിചരണ ചികിത്സ സർക്കാർ വ്യാപിപ്പിക്കുമെന്ന് ഡോ. പാട്ടീൽ പറഞ്ഞു. വിവിധ ഘടകങ്ങൾ പ്രകാരം നിർധനരായ ആളുകൾക്ക് ശ്വാസകോശം മാറ്റിവയ്ക്കലിന് 15 ലക്ഷം രൂപയും, ഹൃദയം മാറ്റിവയ്ക്കലിന് 18 ലക്ഷം രൂപയും, മജ്ജ മാറ്റിവയ്ക്കലിന് 21 ലക്ഷം രൂപയും സർക്കാർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA
SUMMARY: No doctors not allowed private practice during working hours
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…