ബെംഗളൂരു: ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സർക്കാർ ഡോക്ടർമാർ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ജോലി ചെയ്യണമെന്നും, ഈ സമയം സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് തടയാൻ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ എല്ലാ സർക്കാർ ആശുപത്രികളുടെയും മേധാവികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇനി മുതൽ, ഡോക്ടർമാർ ഒരു ദിവസം നാല് തവണ ബയോമെട്രിക് സംവിധാനത്തിലൂടെ അവരുടെ ഹാജർ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ് എന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 9, ഉച്ചയ്ക്ക് 2, ഉച്ചയ്ക്ക് 3, വൈകുന്നേരം 4 എന്നീ സമയങ്ങളിൽ ഹാജർ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ശമ്പളം നൽകുക. ഇതിന് പുറമെ ഹുബ്ബള്ളി, മൈസൂരു, കലബുർഗി എന്നിവിടങ്ങളിലേക്ക് കാൻസർ പരിചരണ ചികിത്സ സർക്കാർ വ്യാപിപ്പിക്കുമെന്ന് ഡോ. പാട്ടീൽ പറഞ്ഞു. വിവിധ ഘടകങ്ങൾ പ്രകാരം നിർധനരായ ആളുകൾക്ക് ശ്വാസകോശം മാറ്റിവയ്ക്കലിന് 15 ലക്ഷം രൂപയും, ഹൃദയം മാറ്റിവയ്ക്കലിന് 18 ലക്ഷം രൂപയും, മജ്ജ മാറ്റിവയ്ക്കലിന് 21 ലക്ഷം രൂപയും സർക്കാർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA
SUMMARY: No doctors not allowed private practice during working hours
ചെന്നൈ: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും…
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി…
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തലിനു ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ. നിലവിൽ വെടിനിർത്തൽ…
ഖത്തർ സിറ്റി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.…
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ…