ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. ചലാൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയ നീക്കമെന്ന് ട്രാഫിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു. കർണാടക പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പിഴ അടക്കേണ്ടത്.
സംസ്ഥാനത്തുടനീളമുള്ളവർക്ക് പിഴ അടക്കാൻ പുതിയ സംവിധാനം വഴി സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം പോലീസ് സ്റ്റേഷനുകളിലെ അസൗകര്യങ്ങളും സന്ദർശനങ്ങളും കുറയ്ക്കാൻ ലക്ഷ്യമിടുന്നത് കൂടിയാണ്. നേരത്തെ ബെംഗളൂരുവിൽ മാത്രമായി പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയിച്ചതോടെയാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുന്നതെന്ന് അലോക് കുമാർ വിശദീകരിച്ചു.
മാർച്ച് അവസാനത്തോടെ ഗതാഗത നിയമലംഘനങ്ങൾക്ക് 1,700 കോടി രൂപ സമാഹരിച്ചു. നിലവിൽ 1000 രൂപയാണ് ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് മാത്രം 1,425 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…