ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഡിജിറ്റൽ ഫയലുകൾ കൈമാറണമെന്ന മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. നടൻ ദിലീപ് നേരിടുന്ന കേസ് ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ നടപടി. നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രജ്വൽ രേവണ്ണയ്ക്ക് താൻ പ്രതിയായ കേസുമായി നേരിട്ട് ബന്ധപ്പെട്ട വസ്‌തുക്കൾ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. വീട്ടുജോലിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ഇരയുടെ മൊഴികളും ഫോട്ടോകളും മറ്റും പരിശോധിക്കാൻ പ്രജ്വലിനു അനുവാദമുണ്ട്. എന്നാൽ എല്ലാവിധ ഡിജിറ്റൽ തെളിവുകളും പരിശോധിക്കാൻ പ്രജ്വലിന് സാധിക്കില്ല.
അതേസമയം, പ്രജ്വൽ രേവണ്ണ പകർത്തിയതായി ആരോപിക്കപ്പെടുന്ന വീഡിയോകളിലും ഫോട്ടോകളിലും എഴുപതോളം സ്ത്രീകളുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിന്റെ നടപടികൾ നീട്ടി കൊണ്ട് പോവാനാണ് പ്രജ്വൽ ശ്രമിക്കുന്നത് എന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Karnataka High Court refuses to give copies of digital evidence affecting privacy of victim woman and others to Prajwal Revanna in rape case
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…