ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ഭവാനി രേവണ്ണക്ക് മുൻകൂർ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി. കേസിൽ മകനും മുൻ ഹാസൻ എംപിയുമായ പ്രജ്വലിനെതിരെ മൊഴി നൽകാതിരിക്കാൻ അതിജീവിതയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ജൂൺ 14 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഭവാനി തന്നെയാണ് മുഖ്യപ്രതി എന്നും നിരവധി തവണ സമൻസ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഭവാനി ഹാജരായിട്ടില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമ്മ കുമാർ വാദിച്ചു എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെയാണ് അന്വേഷണസംഘം തനിക്കുമേൽ കുറ്റങ്ങൾ ചുമത്തിയത് എന്ന് ഭവാനി കോടതിയെ ബോധിപ്പിച്ചു.
വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാൻ എസ്‌ഐടി ഒന്നിലധികം തവണ നോട്ടിസ് നൽകിയിരുന്നു.
ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ജ്വരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി തീരുമാനിച്ചിരുന്നു. ഇതോടെയാണ് മുൻകൂർ ജാമ്യത്തിനായി ഭവാനി രേവണ്ണ ഹൈക്കോടതിയെ സമീപിച്ചത്.
TAGS: KARNATAKA| BHAVANI REVANNA
SUMMARY: Bhavani revanna gets anticipatory bail in kidnapping case
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്.…
തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും.…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന്…
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ…
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…
വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…