ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ഭവാനി രേവണ്ണക്ക് മുൻകൂർ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി. കേസിൽ മകനും മുൻ ഹാസൻ എംപിയുമായ പ്രജ്വലിനെതിരെ മൊഴി നൽകാതിരിക്കാൻ അതിജീവിതയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ജൂൺ 14 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഭവാനി തന്നെയാണ് മുഖ്യപ്രതി എന്നും നിരവധി തവണ സമൻസ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഭവാനി ഹാജരായിട്ടില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമ്മ കുമാർ വാദിച്ചു എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെയാണ് അന്വേഷണസംഘം തനിക്കുമേൽ കുറ്റങ്ങൾ ചുമത്തിയത് എന്ന് ഭവാനി കോടതിയെ ബോധിപ്പിച്ചു.
വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാൻ എസ്‌ഐടി ഒന്നിലധികം തവണ നോട്ടിസ് നൽകിയിരുന്നു.
ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ജ്വരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി തീരുമാനിച്ചിരുന്നു. ഇതോടെയാണ് മുൻകൂർ ജാമ്യത്തിനായി ഭവാനി രേവണ്ണ ഹൈക്കോടതിയെ സമീപിച്ചത്.
TAGS: KARNATAKA| BHAVANI REVANNA
SUMMARY: Bhavani revanna gets anticipatory bail in kidnapping case
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…