ചെന്നൈ: തമിഴ്നാട്ടില്‍ സീസിങ് രാജ എന്നറിയപ്പെട്ടിരുന്ന രാജയെ പോലീസ് വെടിവെച്ച് കൊന്നു. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ ചെന്നൈയിലെ അക്കരൈ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബഹുജൻ സമാജ് പാർട്ടി നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കടപ്പയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത സീസിംഗ് രാജയെ പോലീസ് വാനിലാണ് ചെന്നൈയിലെത്തിച്ചത്. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സീസിംഗ് രാജയെ താൻ ഒളിപ്പിച്ച ആയുധങ്ങള്‍ കാണിക്കാൻ ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് രക്ഷപ്പെടാൻ ശ്രമിച്ച രാജ തോക്ക് ഉപയോഗിച്ച് പോലീസിന് നേരെ വെടിയുതിർത്തു. ഇതേത്തുടർന്ന് പോലീസ് തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
വയറ്റിലും നെഞ്ചിലും പോലീസ് രണ്ടുതവണ വെടിയുതിർത്തു. പിന്നാലെ രാജയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സീസിംഗ് രാജയ്ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്നും അഞ്ച് തവണ ഗുണ്ടാ ആക്ട് പ്രകാരമുള്ള കേസുകള്‍ നേരിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അഞ്ച് കൊലപാതക കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട്.
TAGS : TAMILNADU | POLICE | KILLED
SUMMARY : Clashes again in Tamil Nadu; Gangster leader Seesingh Raja was shot dead by the police
കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…
തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…
മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം…