കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. അഴീക്കലിനും തലശേരിക്കുമിടയില്‍ പുറം കടലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോർട്ടുണ്ട്. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അപകടമുണ്ടായ സിംഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളാണുള്ളത്. ആസിഡുകളും ഗണ്‍പൗഡറുകളും ലിഥിയം ബാറ്ററികളും ഉള്‍പ്പടെ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളാണ് ഇവ. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലിലാണ് തീപിടിച്ചത്. കപ്പലില്‍ നിന്നും ക്യാപ്റ്റൻ ഉള്‍പ്പടെ 18 പേരെ രക്ഷപെടുത്തി. നാലുപേരെ കാണാനില്ല. ഇവരില്‍ രണ്ടുപേർ തായ്‌വാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും ഒരു മ്യാൻമർ പൗരനുമാണ്.
<br>
TAGS : LATEST NEWS
SUMMARY : A container exploded from a burning ship; warning of the possibility of further explosions
ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…
ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…
ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…
ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…