ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു.
2014 ഓഗസ്റ്റ് 29 ന് കോപ്പൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ദളിത് വീടുകൾക്ക് തീവെക്കുകയും ദളിത് സ്ത്രീകളെയും പുരുഷന്മാരെയും വീടുകളിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു. സംഭവം രാജ്യത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി ദളിത് നേതാക്കൾ കോപ്പാൾ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര നടത്തുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ദളിത് നേതാവ് വീരേഷ് മറുകുമ്പിയെ അതെ വർഷം അവസാനം കൊപ്പൽ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതൊരു സാധാരണ ആക്രമണം അല്ലെന്നും ജാതീയപരമായ ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പോലീസ് രേഖപ്പെടുത്തിയ 117 പേരുടെ പേരുകളിൽ 101 പേരുടെ ശിക്ഷ കോടതി ശരിവെച്ചു. പതിനൊന്ന് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
TAGS: KARNATAKA | HIGH COURT
SUUMMARY: High court convicts 101 in 2014 dalit atrocity case
കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ തുരുകയാണ്. അപകടത്തിൽപ്പെട്ട രണ്ട്…
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍…
ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക്…
കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം…
ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി,…
ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ…