കൊച്ചി: സിനിമാ ചിത്രീകരണത്തിന് എത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി കടലില്‍ എത്തിച്ചതായിരുന്നു ബോട്ടുകള്‍. അനുമതിയില്ലാതെയാണ് കടലില്‍ ചിത്രീകരണം നടത്തിയത്. ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് എത്തിച്ചു.
ഷൂട്ടിങ് സംഘത്തില്‍ നിന്നും പിഴയീടാക്കാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് ഷൂട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചെല്ലാനത്ത് ഹാര്‍ബറില്‍ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാല്‍ ഷൂട്ടിങ് ഉള്‍ക്കടലിലേക്ക് നീണ്ടു. കടലില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്നില്ല. ബോട്ടുകള്‍ക്ക് പെര്‍മിറ്റും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
TAGS : SHOOTING | BOAT
SUMMARY : The film was shot in the middle of the sea without permission; Two boats were seized
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…