നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മംഗളൂരുവിൽ മാമ്പഴം വില്‍ക്കുന്നതില്‍ പിതാവിനെ സഹായിച്ചാണ് രഘുനന്ദന്‍ കാമത്ത് വ്യവസായ മേഖലയിലേക്ക് പ്രവേശിച്ചത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ പഠിച്ചാണ് ബിസിനസില്‍ കാലെടുത്ത് വച്ചത്.
14-ാം വയസ്സില്‍, പഠനം ഉപേക്ഷിച്ച്, സഹോദരന്റെ ഭക്ഷണശാലയില്‍ ചേര്‍ന്നു. പഴങ്ങളുടെ പള്‍പ്പ് നിറച്ച ഐസ്‌ക്രീം സൃഷ്ടിക്കാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് സഹോദരനൊപ്പം കൂടിയത്. 1984ല്‍ മുംബൈയിലേക്ക് താമസം മാറിയ അദ്ദേഹം ജുഹു ബീച്ചിനോട് ചേര്‍ന്ന് ആദ്യത്തെ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു. ആറു ജീവനക്കാരുമായാണ് സ്ഥാപനം തുടങ്ങിയത്. 12 ഫ്‌ലേവറുകളിലുള്ള ഐസ്‌ക്രീമാണ് വില്‍പ്പനയ്ക്ക് വച്ചത്.
പിന്നീട് ആവശ്യക്കാർ വര്‍ധിച്ചതോടെ, 1994ല്‍ അദ്ദേഹം അഞ്ച് ഔട്ട്ലെറ്റുകള്‍ കൂടി തുറന്നു. നിലവില്‍, 15 നഗരങ്ങളിലായി 165ലധികം ഔട്ട്ലെറ്റുകള്‍ കമ്പനിക്ക് ഉണ്ട്. വ്യവസായ രംഗത്തുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…