ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഉണ്ടായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കടപുഴകി വീണത്.
എന്നാൽ കടപുഴകി വീണ മരങ്ങളുടെ തടിയും മരക്കൊമ്പുകളും റോഡിന് സമീപം കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലും റോഡരികിലും നടപ്പാതയിലും വീണ മരങ്ങളും കൊമ്പുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തടികൾ ടെൻഡറുകൾ എടുത്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബിബിഎംപി ഈസ്റ്റ് സോൺ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തിമ്മപ്പ പറഞ്ഞു.
എന്നാൽ പലയിടത്തുമുള്ളത് പാഴ്മരങ്ങളാണ്. അതുകൊണ്ടുതന്നെ അവയുടെ തടി ഉപയോഗയോഗ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. ഗുൽമോഹർ, സ്പത്തോഡിയ, പെൽറ്റോഫോറം വിഭാഗത്തിൽപ്പെട്ട മരങ്ങളാണ് കടപുഴകി വീണതിൽ കൂടുതലും. മരങ്ങൾ നീക്കം ചെയ്യാനായി ബിബിഎംപിയുടെ 28 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, നേഴ്‌സറികൾ,…
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും…
ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റെടുക്കാനാകുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ബിഎംആർസി. വെബ് ടാക്സി ആപ്പുകൾ…
ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.…