ബെംഗളൂരു: 50 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശിക വരുത്തിയതോടെ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ വീണ്ടും അടച്ചു. മാൾ ബിബിഎംപിക്ക് 51 കോടി രൂപ നികുതി കുടിശ്ശിക നൽകാനുണ്ടെന്നും, പലതവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
നികുതി അടക്കാത്തത് കാരണം കഴിഞ്ഞ മാസവും മാൾ ബിബിഎംപി സീൽ ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ഉത്തരവ് നേടിയ ശേഷമാണ് മാൾ പ്രവർത്തനം പുനരാരംഭിച്ചത്. രണ്ട് വർഷത്തിലധികമായി മാൾ നികുതി അടച്ചിട്ടില്ലെന്ന് ബിബിഎംപി കമ്മീഷണർ പറഞ്ഞു. അതേസമയം ബിബിഎംപി നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മാൾ അധികൃതർ പറഞ്ഞു.
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…
ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…
ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി…
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…