ബെംഗളൂരു: മലപ്പുറം ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കർണാടക സർക്കാർ. നിപ വൈറസ് ബാധിച്ച് മലപ്പുറത്ത് 14കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കർണാടകയിൽ ഇതുവരെ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയൽ സംസ്ഥാനത്തായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. നിലവിൽ കേരളത്തിൽ നിപ ഭീതിയില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വവ്വാലുകളാണ് വൈറസിൻ്റെ സാധാരണ വാഹകർ. വവ്വാലുകൾ കടിച്ചതോ അതിൻ്റെ ഉമിനീർ കലർന്നതോ ആയ പഴങ്ങൾ ആകസ്മികമായി കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ രോഗബാധിതരുമായി ഇടപഴകിയാലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അണുബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
TAGS: KARNATAKA | NIPAH ALERT
SUMMARY: Karnataka govt advises its citizens to avoid travelling to Malappuram
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. മരിച്ച യുവാവിന്റെ…
ന്യൂഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലില്‍ നിന്ന്…
കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ,…
തിരുവനന്തപുരം: വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യൻ റെയില്‍വേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്.…
ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിന്‍റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ…