ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50 ശതമാനം പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ് പുതിയ നീക്കം. മുൻ ചട്ടങ്ങൾ പ്രകാരം, ഉന്നത – സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ, അവർ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള 50 ശതമാനം വിദ്യാർഥികളെയെങ്കിലും പ്രവേശിപ്പിക്കണം.
എന്നാൽ ജനസംഖ്യ കുറവുള്ള ചെറിയ കമ്മ്യൂണിറ്റികൾക്ക് ഈ നയം പാലിക്കാൻ പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് ചട്ടം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ വ്യവസ്ഥ അനുസരിച്ച്, ശതമാനം അടിസ്ഥാനമാക്കിയുള്ള പ്രവേശന മാനദണ്ഡം ഇനി നിർബന്ധമല്ല. തീരുമാനം പ്രീ-യൂണിവേഴ്‌സിറ്റി (പിയു), ബിരുദ, ബിരുദാനന്തര സ്ഥാപനങ്ങൾക്കും ബാധകമാണ്. അതേസമയം മെഡിക്കൽ കോളജുകളെ പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കി.
TAGS: KARNATAKA | MINORITY INSTITUTION
SUMMARY: Karnataka government agrees to scrap 50% admission quota rider for minority institutions
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…