പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയും സഹോദരിയും നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.
രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവർ എത്തിയിരുന്നില്ല.
രാഹുലിന്‍റെ അമ്മയും സഹോദരിയും പറയുന്നത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്നാണ്. നേരത്തെ പ്രതിഭാഗം അഭിഭാഷകന്‍ ഇവരുടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുകയുണ്ടായിരുന്നു. കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായത് പറവൂര്‍ സ്വദേശിനിയായ യുവതിയാണ്. രാഹുലിന്‍റെയും യുവതിയുടെയും വിവാഹം നടന്നത് ഈ മാസം അഞ്ചിനായിരുന്നു.
കൊച്ചി: ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസ്…
ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം…
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി കേരളത്തിലെ ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025…
ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ പാക്കേജുമായി കർണാടക ആർടിസി. എല്ലാ ആഴ്ചകളിലും ശനി,…
ബെംഗളൂരു: കാസറഗോഡ് മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിപദവിലെ ഹിൽഡ മൊൻതേരോയെ (60)…
പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത്…