Categories: KERALATOP NEWS

പാകിസ്ഥാന് പരസ്യ പിന്തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

കോഴിക്കോട്: ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യ, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ പുനഃക്രമീകരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK), തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം (MoU) അവസാനിപ്പിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ പാകിസ്ഥാനെ തുർക്കി പരസ്യ പിന്തുണ നൽകിയ സമീപനത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം.

സെപ്റ്റംബര്‍ 2023 അഞ്ച് വര്‍ഷത്തെ കാലാവധിയോടെ ഒപ്പുവച്ച ധാരണാപത്രം, രണ്ട് സ്ഥാപനങ്ങള്‍ക്കിടയിലുള്ള വിദ്യാര്‍ഥി കൈമാറ്റ പരിപാടികളിലൂടെ അക്കാദമിക് സഹകരണം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ , ഇപ്പോള്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ ഐഐഎം കോഴിക്കോട് തീരുമാനിക്കുകയായിരുന്നു.

ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിതുര്‍ക്കി ഉള്‍പ്പെടുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമായാണ് ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഐഐഎംകെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാപനം ഔപചാരികമായി സബാന്‍സി സര്‍വകലാശാലയെ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ തുര്‍ക്കി സര്‍വകലാശാല രേഖകളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും അനുബന്ധ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഐഐഎം കോഴിക്കോടിന്റെ പേരും അവരുമായുള്ള സഹകരണം സംബന്ധിച്ച കാര്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനമാണ് ഐഐഎം കോഴിക്കോട്, നിലവില്‍ 60-ലധികം ആഗോള സ്ഥാപനങ്ങളുമായി വിദ്യാര്‍ഥി കൈമാറ്റ പദ്ധതികള്‍ നടത്തുന്നു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, കാണ്‍പൂരിലെ ഛത്രപതിഷാഹുജി മഹാരാജ് ( സി എസ് ജെ എം) ജാമിയ മിലിയ ഇസ്ലാമിയ എന്നീ സര്‍വകലാശാലകള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പരിഗണനകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു

<BR>
TAGS : IIM KOZHIKODE | TURKISH UNIVERSITY
SUMMARY : IIM Kozhikode cancels MoU with Turkish University for public support to Pakistan

Savre Digital

Recent Posts

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

1 hour ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

2 hours ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

9 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

9 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

9 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

10 hours ago