Categories: KERALATOP NEWS

പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം; ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്തു താമസം സുരക്ഷിതമല്ലെന്നു സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്തു നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോടു ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. പത്തുദിവസത്തിനകം വിദഗ്ധ സംഘം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമേഖലകളിലെ വിദ​ഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്.

വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ താഴേക്കു പതിച്ചു. ചൂരൽമലയിൽ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. അതേസമയം ചൂരൽമലയിൽ പുതിയ നിർമാണ പ്രവർത്തനങ്ങള്‍ വേണമോയെന്നു സംബന്ധിച്ചു നയപരമായ തീരുമാനമെടുക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പുഞ്ചിരിമട്ടത്തു ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെ പൊളിയാതെ അവശേഷിക്കുന്ന വീടുകളിലേക്ക് ആളുകളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏറ്റവും മുകളിലത്തെ ഭാഗമാണ് പുഞ്ചിരിമട്ടം. പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെ ഭൗമശാസ്ത്രജ്ഞരുടെ വിദഗ്ധസംഘം ഇന്നലെ സന്ദർശനം നടത്തി. കൂടുതൽ വിശദമായ വിലയിരുത്തലിനായി ഇന്ന് വീണ്ടും സന്ദർശനം നടത്തും.

രണ്ട് ദിവസം കൊണ്ട് 570 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇതൊരു അസാധാരണ സംഭവമാണ്. സാധാരണ 150 മില്ലിമീറ്റർ മഴ പെയ്യുന്ന പ്രദേശമാണ് ഇത്. ഇത്രയും ശക്തമായ മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. പുഞ്ചിരിമട്ടത്ത് പുഴയോട് ചേർന്ന ഭാഗത്തെ വീടുകൾ അപകടകരമായ അവസ്ഥയിലാണ് ഇരിക്കുന്നത്. ഉരുൾ പൊട്ടി പോയ വഴികളെല്ലാം സാധാരണ ഭൂമി പോലെയാകും. എന്നാൽ അതിന് സമയമെടുക്കും. അത് വരെ അവിടെ താമസിക്കുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും ജോൺ മത്തായി അറിയിച്ചു.
<BR>
TAGS : WAYANAD LANDSLIDE
SUMMARY: Puncirimattam is not habitable; There may be more landslides’: geologist John Mathai

Savre Digital

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

36 minutes ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

56 minutes ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

9 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

10 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

10 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

11 hours ago