അങ്കോല: ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയിൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പുഴ ശാന്തമായാൽ വീണ്ടും ദൗത്യം ആരംഭിക്കും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം. ഇന്നും 3 തവണ പരിശോധന നടത്തിയെന്നും പുഴയിൽ തെളിച്ചം വരാതെ പരിശോധന പ്രയാസകരമാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഇന്നത്തെ പരിശോധന അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്തു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മരത്തടികളും കമ്പികളുമാണ് നദിക്ക് അടിയിലുള്ളത്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. 21 ദിവസം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴശാന്തമായാൽ മാൽപെയും സംഘവും വീണ്ടും രക്ഷാ ദൗത്യം നടത്തുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഇന്ന് വൈകുന്നേരം ഉന്നതതല യോഗം ചേർന്ന് ബാക്കി നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : The search in the river is extremely difficult; Ishwar Malpe ended the rescue mission temporarily
കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…
തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…
മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം…