ബെംഗളൂരു: പൊതുസ്ഥലത്ത് ബയോമെഡിക്കൽ മാലിന്യം തള്ളിയതിന് സ്വകാര്യ ക്ലിനിക്കിന് ബിബിഎംപി പിഴ ചുമത്തി. ഷിഫ ക്ലിനിക്കിനെതിരെയാണ് ബിബിഎംപി 20,000 രൂപ പിഴ ചുമത്തിയത്. വിജയനഗർ പൈപ്പ്‌ലൈൻ റോഡിലെ ഫ്‌ളൈ ഓവറിന് താഴെ വലിച്ചെറിഞ്ഞ സിറിഞ്ചുകളും മരുന്ന് കുപ്പികളും ഉൾപ്പെടെ വൻതോതിൽ മെഡിക്കൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ അനുസരിച്ച് ബയോമെഡിക്കൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ ബിബിഎംപിക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താം. ബയോമെഡിക്കൽ മാലിന്യങ്ങളുടെ ബൾക്ക് ജനറേറ്ററുകൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഇതിനോടകം നിലവിലുണ്ട്. എല്ലാവിധ ആരോഗ്യ ക്ലിനിക്കുകളും ഈ നിയമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ബിബിഎംപി വ്യക്തമാക്കി. സമാനമായി പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ചാക്കുകൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയതിന് ഗണേഷ് മന്ദിറിലെ ബാനഗിരി വരസിദ്ധി വിനായക ക്ഷേത്രത്തിന് 20,000 രൂപ പിഴ ചുമത്തിയിരുന്നു.
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്.…
തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും.…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന്…
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ…
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…
വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…