ബെംഗളൂരു: പൊതുസ്ഥലത്ത് ബയോമെഡിക്കൽ മാലിന്യം തള്ളിയതിന് സ്വകാര്യ ക്ലിനിക്കിന് ബിബിഎംപി പിഴ ചുമത്തി. ഷിഫ ക്ലിനിക്കിനെതിരെയാണ് ബിബിഎംപി 20,000 രൂപ പിഴ ചുമത്തിയത്. വിജയനഗർ പൈപ്പ്‌ലൈൻ റോഡിലെ ഫ്‌ളൈ ഓവറിന് താഴെ വലിച്ചെറിഞ്ഞ സിറിഞ്ചുകളും മരുന്ന് കുപ്പികളും ഉൾപ്പെടെ വൻതോതിൽ മെഡിക്കൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ അനുസരിച്ച് ബയോമെഡിക്കൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ ബിബിഎംപിക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താം. ബയോമെഡിക്കൽ മാലിന്യങ്ങളുടെ ബൾക്ക് ജനറേറ്ററുകൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഇതിനോടകം നിലവിലുണ്ട്. എല്ലാവിധ ആരോഗ്യ ക്ലിനിക്കുകളും ഈ നിയമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ബിബിഎംപി വ്യക്തമാക്കി. സമാനമായി പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ചാക്കുകൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയതിന് ഗണേഷ് മന്ദിറിലെ ബാനഗിരി വരസിദ്ധി വിനായക ക്ഷേത്രത്തിന് 20,000 രൂപ പിഴ ചുമത്തിയിരുന്നു.
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…