ബെംഗളൂരു: ഹാസൻ എം.പിയും തന്റെ മകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗികാതിക്രമണ പരാതി വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻ മന്ത്രിയും എംഎൽഎയും ജെഡിഎസ് നേതാവുമായ എച്ച.ഡി. രേവണ്ണ. പ്രജ്വൽ രേവണ്ണയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോകൾ നാലഞ്ച് കൊല്ലം പഴക്കമുള്ളവയാണെന്നും രേവണ്ണ പറഞ്ഞു.
മകനെതിരെ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അറിയാം. ഇതുകൊണ്ടൊന്നും ഭയന്ന് ഓടിപ്പോകുന്ന ഒരാളല്ല പാർട്ടിയിലുള്ളവർ. 4-5 കൊല്ലം പഴക്കമുള്ള ദൃശ്യങ്ങളാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നതെന്നും എച്ച്.ഡി. രേവണ്ണ പറഞ്ഞു. പ്രജ്വൽ എന്തായാലും വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും തനിക്കെതിരേ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യാൻ പോകുന്ന കാര്യം പ്രജ്വലിന് അറിയില്ലായിരുന്നുവെന്നും രേവണ്ണ കൂട്ടിച്ചേർത്തു.
പ്രജ്വലിനെതിരെയുള്ള വീഡിയോകൾ വൻ വിവാദമായതിനേത്തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കേസിൽ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…