തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിങ് മെഷീൻ ഇല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളിലും ഇനി മൊബൈൽ ആപ് വഴി പഞ്ചിങ് വരുന്നു. ഫെയ്‌സ് റെക്കഗ്‌നിഷന്‍ മൊബൈല്‍ ആപ് വഴി ആയിരിക്കും പഞ്ചിങ്. ബയോമെട്രിക് പഞ്ചിങ് മെഷീന്‍ ഇല്ലാത്ത ഓഫീസുകളില്‍ ആദ്യം ഇതു നിലവില്‍ വരും. മെഷിന്‍ ഉള്ളയിടത്ത് അത് പ്രവര്‍ത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി ശമ്പള ബില്‍ അടക്കം തയ്യാറാക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത്. നിലവിലുള്ള ബയോമെട്രിക് പഞ്ചിങ് സംവിധാനം എല്‍ സീറോ അടിസ്ഥാനത്തില്‍ ഉള്ളതാണ്. കുറച്ചുകൂടി സുരക്ഷിതമായ എല്‍ വണ്‍ സംവിധാനത്തിലേക്ക് ബയോമെട്രിക് സംവിധാനം മാറണമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തന്നെ മൊബൈല്‍ ആപ്പ് തുടക്കം കുറിച്ചിരുന്നു. അത് വളരെ സുഗമമായി പോകുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ പഞ്ചിങ് മെഷീന്‍ ഇല്ലാത്ത എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കിയുള്ള പഞ്ചിങ് വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
<BR>
TAGS : MOBILE APP | PUNCHING MACHINE
SUMMARY : Punching through mobile app in all government offices that do not have biometric punching machines
തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…