Categories: KERALATOP NEWS

ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; ആർ.ടി.ഒയും 2 ഇടനിലക്കാരും അറസ്റ്റിൽ

കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ.ടി.ഒയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഒ. ടി.എം ജേഴ്സനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് ഡി.വൈ.സ്‌.പി ജയരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രണ്ട് ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ സജി, രാമപടിയാർ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാർ.

ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 60,000 രൂപയും 49 കുപ്പി മദ്യവും കണ്ടെടുത്തു. കൈക്കൂലി കേസിന് പുറമേ അനധികൃത സ്വത്ത് സമ്പാദത്തിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകും. പ്രതികളെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പെർമിറ്റ് പുതുക്കാൻ ബസുടമയുടെ മാനേജരായ ചെല്ലാനം സ്വദേശിയോട് 25,000 രൂപയും മദ്യവും ജേഴ്സൺ ആവശ്യപ്പെട്ടു. ഇയാൾക്കു വേണ്ടി 5000 രൂപയും മദ്യക്കുപ്പിയും ഏറ്റുവാങ്ങുന്നതിനിടെ ഏജന്റുമാരാണ് ആദ്യം കുടുങ്ങിയത്.

ചെല്ലാനം- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിന്റെ പെർമിറ്റ് ഈമാസം മൂന്നിന് അവാസാനിച്ചിരുന്നു. പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും താത്കാലിക പെർമിറ്റ് മാത്രമേ ആർ.ടി.ഒ നൽകിയുള്ളൂ. മാനേജർ പലവട്ടം ഓഫീസ് കയറിയിറങ്ങിയെങ്കിലും പെർമിറ്റ് പുതുക്കി നൽകിയില്ല. തുടർന്ന് ജേഴ്സണിന്റെ നിർദ്ദേശപ്രകാരം രാമപടിയാർ മാനേജരെ കണ്ട്, മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 25,000 രൂപ നൽകണമെന്ന് പറഞ്ഞു.

മാനേജർ ഇക്കാര്യം വിജിലൻസ് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി എസ്. ശശിധരനെ അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ പരാതിക്കാരൻ സജിക്ക് 5,000 രൂപയും ഒരു കുപ്പി മദ്യവും നൽകി. ഈസമയം സജിക്കൊപ്പം രാമപടിയാറും ഉണ്ടായിരുന്നു. ഇരുവരെയും കൈയോടെ പിടികൂടി ചോദ്യംചെയ്തപ്പോൾ ആർ.ടി.ഒയ്ക്ക് നൽകാനായാണ് പണം കൈപ്പറ്റിയതെന്നു കുറ്റസമ്മതം നടത്തി. തെളിവുകൾകൂടി ശേഖരിച്ചശേഷമാണ് ജെർജസണിനെ അറസ്റ്റ് ചെയ്തത്.

ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയ വിജിലൻസ് വിദേശ നിർമ്മിത മദ്യ ശേഖരം കണ്ടു ഞെട്ടി, മുവ്വായിരം രൂപ മുതൽ വിലവരുന്ന വിലകൂടിയ50 ൽ പരം വിദേശ നിർമ്മിത മദ്യക്കുപ്പികളും ,64,000 രൂപയും,കണ്ടെത്തി. കൂടാതെ .50 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റുകൾ സംബന്ധിച്ച രേഖകളും വിജിലൻസ് സംഘം പിടികൂടി, അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ചതിന് ജേഴ്സനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
<br>
TAGS : ARRESTED | ERNAKULAM NEWS
SUMMARY : Cash and bottle to renew bus permit; RTO and 2 middlemen arrested

.

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

2 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

3 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

3 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

4 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

5 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

5 hours ago