സച്ചിൻ പഞ്ചാൽ
ബെംഗളൂരു : ബീദറില്‍ യുവ കരാറുകാരൻ ജീവനൊടുക്കിയ കേസിൽ ഗ്രാമവികസന വകുപ്പു മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിയുൾപ്പെടെ അഞ്ചാളുകളെ പോലീസ് അറസ്റ്റു ചെയ്തു. പ്രിയങ്കിന്റെ അടുത്ത അനുയായിയും കലബുറഗി കോർപ്പറേഷൻ മുൻ കോൺഗ്രസ് കൗൺസിലറുമായ രാജു കാപ്പനൂർ, മുൻ ജില്ലാ പഞ്ചായത്തംഗം ഗോരഖ്‌നാഥ് സജ്ജൻ, ബ്ലോക് കോൺഗ്രസ് ഭാരവാഹി നന്ദകുമാർ, കരാറുകാരനായ രമണഗൗഡ പാട്ടീൽ, സതീഷ് രത്നാകർ എന്നിവരെയാണ് പോലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഭല്‍ക്കി സ്വദേശിയായ സച്ചിൻ പഞ്ചാൽ എന്ന 26 കാരനാണ് കഴിഞ്ഞ ഡിസംബർ 26-ന് ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയത്. അറസ്റ്റിലായ രാജു കാപ്പനൂരുൾപ്പെടെ അഞ്ചാളുകളെയും പരാമർശിച്ച് സച്ചിൻ പഞ്ചാലിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു. പിന്നാലെ സച്ചിന്‍റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കും പങ്കുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. പ്രിയങ്ക് രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.
<br>
TAGS : BIDAR | PRIYANK KHARGE
SUMMARY : Bidar contractor’s suicide; Six people, including a follower of Minister Priyank Kharge, were arrested
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…