ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ തുടരുന്നു. നഗരത്തിലെ മിക്ക റോഡുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഹെബ്ബാൾ, മാന്യത ടെക് പാർക്, ഹോപ്‌ഫാം, മൈസൂരു റോഡ്, മാർത്തഹള്ളി, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, സഞ്ജയ് നഗർ, മഹാദേവപുര, വർത്തൂർ മെയിൻ റോഡ്, ചിക്കബാനവാര തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയതോടെ കാൽനാടായാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടി.
കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങി. സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. ഡോളർസ് കോളനിയിലെ നിരവധി വീടുകളുടെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി.
താഴ്ന്ന പ്രദേശഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനാകാതെ ചിക്കബാനവരെ ദ്വാരക നഗർ മാരുതി നഗർ പ്രദേശങ്ങളിലെ താമസക്കാർ ബുദ്ധിമുട്ടുകയാണ്. മഴ കനത്ത സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ സ്കൂളുകൾക്കും ബുധനാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്
അടിപ്പാതകളിലൂടെ ആരും സഞ്ചരിക്കരുതെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസത്തേക്ക് നഗരത്തിൽ സമാന സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിരിക്കുന്നത്.
TAGS: BENGALURU | RAIN UPDATES
SUMMARY: Bengaluru faces heavy rain, normal life disrupted
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…