ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‍വേയിലെ ഗതാഗത നിയമലംഘനങ്ങൾ കൈയോടെ പിടികൂടി എഐ കാമറകൾ. രണ്ടാഴ്ച മുമ്പ് എക്സ്പ്രസ്‍വേയിൽ സ്ഥാപിച്ച എഐ കാമറകൾ ഇതുവരെ 12,000 നിയമലംഘകരെയാണ് കുടുക്കിയത്. പിഴത്തുക അടക്കമുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ചലാൻ നിയമലംഘകരുടെ മൊബൈലിലേക്കാണ് എത്തുക. നിയമലംഘകർക്ക് മുന്നറിയിപ്പുമായി കർണാടക പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ 15 ദിവസത്തിനിടെ 12,192 നിയമലംഘനങ്ങളാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് അറിയിച്ചു. ബെംഗളൂരു – മൈസൂരു ഹൈവേയിലെ ശക്തമായ എഐ കാമറാ കണ്ണുകളിൽ നിന്ന് ഒരു നിയമലംഘനകർക്കും രക്ഷപ്പെടാനാവില്ലെന്ന് എഡിജിപി അലോക് കുമാർ പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ട്രാഫിക് നിയമങ്ങൾ അവഗണിച്ച ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കാനും അലോക് കുമാർ നിർദേശം നൽകി.
കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…
തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…
മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം…