ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ജയേഷ് പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അക്ബർ പാഷ.
കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഭീഷണിപ്പെടുത്തി 100 കോടി രൂപ നൽകിയില്ലെങ്കിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ജയേഷ് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ അക്ബർ പാഷ ജയേഷ് പൂജാരിയുമായി ബന്ധപ്പെട്ടിരുന്നതായി നാഗ്പൂർ പോലീസ് കണ്ടെത്തി. പാഷയുടെ നേതൃത്വത്തിലാണ് ജയേഷ് കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
TAGS: KARNATAKA | TERRORIST
SUMMARY: Terrorist involved in Bengaluru blast shifted from Nagpur to Hindalga jail
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…