ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രണ്ട് ദിവസത്തിനിടെ പിഴ ചുമത്തിയത് 6.32 ലക്ഷം രൂപ. ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുടനീളമുള്ള 2,820 വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
കൃത്യമായ ശുചിത്വം പാലിക്കാത്തതും ലൈസൻസ് ലഭിക്കാത്തതുമായ നിരവധി യൂണിറ്റുകൾക്കാണ് പിഴ ചുമത്തിയതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ തടയുന്നതിനായി വകുപ്പ് വരും ദിവസങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിന് 1,770 ഹോട്ടൽ യൂണിറ്റുകൾക്ക് നോട്ടീസ് നൽകിയതായി അദ്ദേഹം പറഞ്ഞു. ഇതിൽ 666 യൂണിറ്റുകൾ ലൈസൻസില്ലാതെയും 1080 യൂണിറ്റുകൾക്ക് ശുചിത്വം പാലിക്കാതെയുമായിരുന്നു പ്രവർത്തിക്കുന്നത്.
മൈസൂരുവിലെ ഭക്ഷണ വിതരണ യൂണിറ്റുകളിൽ നിന്നാണ് ഏറ്റവുമധികം പിഴ ചുമത്തിയത്. 1,14,500 രൂപയാണ് മൈസൂരുവിൽ നിന്നും പിഴ ഈടാക്കിയത്. ധാർവാഡിൽ നിന്ന് 53,000 രൂപയും ഈടാക്കി.
TAGS: KARNATAKA | FOD SAFETY
SUMMARY: 6.32 lakh penalty slapped during two-day food safety drive
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…