ബെംഗളൂരു: ആവശ്യമായ മരുന്നുകളുടെ അഭാവം കാരണം ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരൻ മരിച്ചു. അപസ്മാരം ബാധിച്ച് ചികിത്സയ്ക്കായി 16 ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൈകുന്നേരം കുട്ടി മരണപ്പെടുകയായിരുന്നു.
ഓൾഡ് ഹുബ്ബള്ളിയിലെ ആനന്ദ് നഗറിലെ താമസക്കാരായ ബഷീർ അഹമ്മദ്-നികത് ദമ്പതികളുടെ മകനാണ് മരിച്ചത്. മരുന്നുകളുടെ സ്റ്റോക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. മരുന്നുകൾ വളരെ ചെലവേറിയതാണ് ഇക്കാരണത്താൽ ഇവൻ പുറത്തുനിന്നു വാങ്ങാനും സാധിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Child under treatment for epilepsy dies due to drug shortage at KIMS
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…