കൊച്ചി: മലയാള സിനിമയില്‍ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂർ പൊന്നമ്മ.
പത്തനംതിട്ടയിലെ കവിയൂർ എന്ന ഗ്രാമത്തിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊൻകുന്നത്താണ് കുട്ടിക്കാലത്ത് ജീവിച്ചത്. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശേരിയില്‍ എത്തി. എല്‍പിആർ വർമയുടെ കീഴില്‍ സംഗീത പഠനത്തിനായാണ് ചങ്ങനാശേരിയില്‍ എത്തിയത്. വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
പതിനാലാം വയസില്‍ പ്രതിഭ ആർട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. അഭിനയത്തില്‍ തോപ്പില്‍ ഭാസിയെയാണ് പൊന്നമ്മ തന്റെ ഗുരുവായി കാണുന്നത്. സിനിമാ നിർമാതാവായ മണിസ്വാമിയെയാണ് പൊന്നമ്മ വിവാഹം കഴിച്ചത്. മകള്‍ ബിന്ദു വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്.
1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നത്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലു തവണ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1971, 1972, 1973, 1994 വർഷങ്ങളിലാണ് പുരസ്കാരം നേടിയത്.
TAGS : KAVIYOOR PONNAMMA | PASSED AWAY
SUMMARY : Kaviyoor Ponnamma passed away
ബെംഗളൂരു: സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം കോളജ് വിദ്യാർഥികൾ. രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി…
ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5…
ബെംഗളൂരു: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ. മലനാട്, തീരദേശ,വടക്കന്‍ ജില്ലകളിലാണ് മഴ കനത്ത നാശമുണ്ടാക്കിയാത്. ഒട്ടേറെ വീടുകളും പാലങ്ങളും റോഡുകളും…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധജില്ലകളിലും താലൂക്കുകളിലും വെള്ളിയാഴ്ച(ജൂൺ 27) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം,…
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, നേഴ്‌സറികൾ,…
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും…