ബെംഗളൂരു: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും. ബെളഗാവി വഡ്ഗാവിലെ ജ്യോതി ഹട്ടർമത് (50), മേഘ ഹട്ടർമത് (24), ഷെട്ടി ഗല്ലി നിവാസിയായ അരുൺ കോപാർഡെ (61), ശിവാജി നഗർ നിവാസിയായ മഹാദേവി (48) എന്നിവരാണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് സൈറത്ത് ട്രാവൽസ് വഴി 13 പേരടങ്ങുന്ന സംഘത്തിലാണ് ഇവർ കുംഭമേളയ്ക്കെത്തിയത്. ബുധനാഴ്ച ഇവരുടെ ഫോണുകൾ ലഭിക്കതായാതോടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബെളഗാവി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ ഇവരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതിനായി പ്രയാഗ്‌രാജിലേക്ക് പോകാൻ പ്രത്യേക ടീമിനെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | MAHA KUMBHMELA,
SUMMARY: Four devotees from Belagavi die in Maha Kumbh Mela stampede
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…