മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും മാസപ്പടി കേസില്‍ ഹൈക്കോടതി നോട്ടീസ്. ഹൈക്കോടതി നടപടിയുണ്ടായിരിക്കുന്നത് മാത്യു കുഴല്‍നാടൻ്റെ ഹർജിയിലാണ്. കോടതി മുഖ്യമന്ത്രിക്കും മകള്‍ക്കും പറയാനുള്ളത് കേള്‍ക്കുന്നതായിരിക്കും. കൂടുതല്‍ നടപടിയുണ്ടാവുക അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
കേസില്‍ ആത്മവിശ്വാസ കുറവില്ലെന്ന് പറഞ്ഞ മാത്യു കുഴല്‍നാടൻ തുടർ നടപടികള്‍ക്കായി കാത്തിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഹർജി പരിഗണിച്ചത് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്. പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിൻ്റെ ഹര്‍ജിയും കുഴല്‍നാടൻ്റെ ഹർജിയോടൊപ്പം പരിഗണനയിലുണ്ട്.
മാത്യു കുഴല്‍നാടൻ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കോടതി ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ റിവിഷന്‍ ഹര്‍ജിയുമായി സമീപിച്ചത്.
TAGS: KERALA| HIGHCOURT| PINARAYI VIJAYAN|
SUMMARY: Monthly case; High Court Notice to Chief Minister and Daughter
കാസറഗോഡ്: വ്ലോഗറായ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ…
ന്യൂഡൽഹി: തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച…
കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…
തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…