Categories: KERALATOP NEWS

മുണ്ടക്കൈ ദുരന്തം: 143 മരണം സ്ഥിരീകരിച്ചു, തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും

വയനാട്:  കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളില്‍ 143 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്. 98 പേരെ കാണാതായി. പരുക്കേറ്റ 200ലേറെ പേർ മേപ്പാടി മൂപ്പൻസ് മെഡി. കോളജ് ആശുപത്രി, മേപ്പാടി കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജന. ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.   ഇതുവരെ 481 പേരെ രക്ഷപ്പെടുത്തി. 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു പ്രദേശത്ത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. മണ്ണിനടിയിലെ തിരച്ചിലിനായി നിരവധി ജെസിബികളും ഹിറ്റാച്ചികളും ചൂരൽമലയിലേക്ക് എത്തിക്കുന്നുണ്ട്.

ഇന്നലെ പുലർച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ ദുരന്തം സംഭവിച്ചത്. പുലർച്ചെ നാലോടെ രണ്ടാമതും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ ദൂരത്താണ് ദുരന്തം. ചൂരൽമല അങ്ങാടിയോട് ചേർന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വീടുകളും സ്‌കൂളും തകർത്തു. മുണ്ടക്കൈയിൽ നിരവധി വീടുകളും പാടികളും ചെളിയിൽ മൂടി. 20ഓളം മൃതദേഹങ്ങൾ പുഴയിൽ ഒലിച്ചുപോയി. പുലർച്ചെ അഞ്ചോടെ രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചതോടെയാണ് ചൂരൽമല ടൗണിൽ നിന്നടക്കം നിരവധി പേരുടെ മൃതദേങ്ങൾ കണ്ടെത്തിയത്. അങ്ങാടിയിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഒഴുക്കിൽപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചൂരൽമല ടൗണിലെ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എൻ ഡി ആർ എഫും സൈന്യവും രംഗത്തെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
<br>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Mundakai disaster: 143 confirmed dead, search to resume soon

Savre Digital

Recent Posts

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ ക്ലബ്ബിൽ…

2 minutes ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

8 minutes ago

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; രണ്ടു ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…

22 minutes ago

മകന് ജയിലിൽ കഞ്ചാവ് എത്തിച്ച് നൽകുന്നതിനിടയിൽ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ…

46 minutes ago

സിഡ്‌നിയിലെ ഭീകരാക്രമണം: മരണം 16 ആയി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.…

2 hours ago

ക്രിസ്‌മസ്‌ പരീക്ഷയ്ക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ…

3 hours ago