ബെംഗളൂരു: സംസ്ഥാനത്ത് മുലപ്പാലിൻ്റെ സംസ്കരണവും വിൽപനയും നിരോധിച്ച് കർണാടക സർക്കാർ. മുലപ്പാലിൻ്റെയും അതിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളുടെയും വാണിജ്യവൽക്കരണം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പാണ് ഇക്കാര്യം നിർദേശിച്ചത്.
മുലപ്പാലിന്റെയും അതിൻ്റെ ഉൽപന്നങ്ങളുടെയും സംസ്കരണവും വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് സർക്കാർ അറിയിച്ചു. നിർദേശം ലംഘിച്ചാൽ പ്രകാരം ഫുഡ് ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകൾക്ക് നിരോധനം ബാധകമല്ല. എന്നാൽ മുലപ്പാൽ ബാങ്കുകൾക്ക് വിൽപ്പന തുടരാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റാണ് നിർദ്ദേശം നൽകിയതെന്ന് ആരോഗ്യ കമ്മീഷണർ രൺദീപ് ഡി. പറഞ്ഞു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മെയ് 24-ന് മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…